തുരങ്കം

ചേട്ടായീ... എന്‍റെ ജന്മം മുഴുവന്‍ ഈ തുരങ്കം പോലെ ഇരുട്ടും മാറാലയുo മാത്രമായിരുന്നു. തുരങ്കത്തിന്‍റെ അങ്ങേത്തലയ്ക്കല്‍ ചിമ്മി ചിന്നുന്ന ഇത്തിരിവെട്ടം കണ്ടപ്പോഴാണ്ചങ്കിലെവിടെയോ ഒരു മിന്നാമിന്നി ജീവിച്ചിരുന്നെന്ന് ആദ്യമായി തോന്നിയത്. ഇനി ഈ വരണ്ട ചുണ്ടുകളില്‍ ഞാന്‍ ഒരല്പം പുഞ്ചിരി തേച്ചുപിടിപ്പിച്ചോട്ടെ, ട്ടോ ? ആ വെളിച്ചത്തിന് തൊട്ടുപിന്നിലായി ഒരു തീവണ്ടിയുടെ ഇരമ്പല്‍ കേള്‍ക്കുന്നതുവരെയെങ്കിലും ആ മിന്നാമിന്നി വെറുതെ ചിറകടിച്ചോട്ടെ...