ശശി!

നിന്നെ ആദ്യം കണ്ടപ്പോള്‍
എന്റെ കണ്ണുകളില്‍ ഇരുട്ടിന്റെ
ഒരു നേര്‍ത്ത പാടയുണ്ടായിരുന്നു

നിന്നെ അറിയാന്‍ ശ്രമിച്ചപ്പോള്‍
എന്റെ ചിന്തകളില്‍ നിറയെ
ചിലന്തിവലയും പാറ്റക്കാഷ്ടവും!

നിന്നെ ചുംബിക്കാന്‍ തുനിഞ്ഞത്
പല്ലുതേയ്ക്കാന്‍ മറന്ന
ഒരു നശിച്ച ദിവസത്തില്‍


പിന്നെ, ആ മഴയില്‍ കുതിര്‍ന്ന
രാത്രിയില്‍ മുടക്കാന്‍
കീശയില്‍ ഏഴു രൂപ ഉണ്ടായിരുന്നില്ല !
(അമ്മച്ചിയാണേ)

അല്ലെങ്കിലും ഞാന്‍
എന്നും ശശിയാണല്ലോ...
വെറും ശശി!